സഖി

ആദ്യമായ് നീയെന്നെ പുണർന്നുനിൻ
മാറോടു ചേർത്തന്നാളിലെൻ
ഇദയമെന്നോട് മന്ത്രിച്ചു നിൻ
കരങ്ങളിൽ ഞാൻ ഭദ്രമെന്ന്.
ആ ഭദ്രതയിൽ സ്വയം മറന്നൊരായിരം
കിനാക്കൾ ഞാൻ നെയ്തുകൂട്ടി.
അതിലൊക്കെയിലും നീപോലുമറിയാതെ
നീ എന്റേതുമാത്രമായി തീർന്നിരുന്നു സഖീ...
പൂക്കളിൽ നിന്നും തേൻനുകർന്ന്
ആനന്ദത്തോടെ പറന്നകലുമൊരു ചിത്രശലഭം-പോൽ  ഏതോ മായാലോകത്തെൻ ഹൃദയം
നിന്നെ നിനച്ചു ചിറകടിച്ചു പറന്നുയർന്നുകൊണ്ടിരുന്നു.
ആ മായാലോകത്തിനൊരു നീർകുമിളതൻ
ആയുസുമാത്രമെന്നെൻ കിനാക്കൾ
എന്തേയെന്നോടു ചൊല്ലിയില്ല?
മുൻപേ അറിഞ്ഞിരുന്നുവെങ്കിൽ
ഈ ശലഭം ഇത്രയുമുയരത്തിൽ പറക്കുമായിരുന്നില്ല....
വീഴ്ചയുടെ ആഘാതം ഇത്രമേലുണ്ടാകുമായിരുന്നില്ല.
ഒരു കുളിർകാറ്റായി നീയെന്നെ
തഴുകിത്തലോടുവാൻ കൊതിച്ചയെന്നുടെ
ചിറകുകൾ നിൻ വേഗതയാൽ
നീ പറിച്ചെറിഞ്ഞു..
പരിഭവമില്ല സഖീ ഒരുനാളും നിന്നോടെനിക്ക്...
കാരണം,  നീയെനിക്കു
ആരെല്ലാമോ ആയിരുന്നു.
പക്ഷെ കിനാക്കൾ കണ്ടുമതിമറന്നൊരെൻ
ഹൃദയം ചോദിക്കുവാൻ മറന്നതൊന്നുമാത്രം..
ആരാണ് സഖീ ഞാൻ നിനക്ക്? 

Comments